Tuesday 19 July 2016

സ്പന്ദിക്കുന്ന അസ്ഥിമാടം- ചങ്ങമ്പുഴ കൃഷ്ണപിള്ള


വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനുസമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോക വേദാന്തമേ നീ


ആദർശശുദ്ധിതൻ നിശ്ശബ്ദഗദ്ഗദം-
ഹാ! തപ്തചിന്തതൻ രാഗസംഗീതകം-
എന്നും തുളുമ്പിക്കിടക്കുമിതിന്നുള്ളിൽ
മന്നിൽ മലിനത തേഞ്ഞു മായുംവരെ!
മാനസം കല്ലുകൊണ്ടല്ലാത്തതയുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകിൽ
ഇക്കല്ലറതൻ ചവിട്ടുപടിയിലൊ-
രല്പമിരുന്നു കരഞ്ഞേച്ചു പോകണേ!
അസ്സൌഹൃദാശ്രുക്കൾ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊന്നിപ്രേമഗായകൻ..

കല്പാന്ത കാലം വന്നു, ഭൂലോകമാകെ ഒരു കര്‍ക്കശ സമുദ്രമായ് മാറിയാലും
അന്നതിന്‍ മീതെ അല തല്ലി ഇരച്ചു വന്നു പൊങ്ങിടും, ഓരോ കൊച്ചു കുമിള പോലും
ഇന്ന് മത്മാനസത്തില്‍ തുള്ളി തുളുമ്പി നില്ല്കും , നിന്നോടുള്ള അനുരാഗമായിരിക്കും
രണ്ടല്ല നീയും ഞാനും ഒന്നായ് കഴിഞ്ഞല്ലോ , വിണ്ഡലം നമുക്കിനി വേറെ വേണോ
ആരെല്ലാം ചോദിച്ചാലും ആരെല്ലാം മുഷിഞ്ഞാലും, ആരെല്ലാം പരിഭവം കരുതിയാലും
ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍ , ആരോടും അരുളരുതോമലെ നീ

നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതൻ നിഴൽ തീണ്ടിടാതുള്ള
നിർമ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെൻ-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാർ നിൻ ചുറ്റുമായുടൻ
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസർപോലു-
മോമനേ, നിന്നെക്കാണുമ്പോൾ
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിർമ്മലേ?
നിൽക്ക, നിൽക്കൂ, ഞാൻ കാണട്ടേ നിന്നെ,
നിഷ്കളങ്കസൗന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?

ഏഴാം സ്വര്ഗ്ഗം വിടര്ന്നു
തവ കടമിഴിയില്‍ കൂടിയെന്നല്ല, ഞാനാം
പാഴാം പുല്ത്തണ്ടില്‍ നിന്നും പല പല മധുരസ്വപ്ന ഗാനം വിടര്ന്നു...!
കേഴാം നാളെ, വീഴാമടിയിലഖിലം തേളും ചൂഴും തമസ്സില്‍ താഴാം
താഴട്ടെ, കേഴട്ടരികില്‍ വരികയേ ഹൃദ്യമേ മദ്യമേ, നീ

പൂനിലാവലതല്ലുന്ന രാവില്‍
പൂവണിക്കുളിര്‍ മാമാരക്കാവില്‍
കൊക്കുരുമി കിളി മാമാരക്കൊമ്പില്
മുട്ടി മുട്ടിയിരിക്കുമ്പോഴേവം,
രാക്കിളികളെന്നസ്ഥിമാടം നോക്കി
വീര്പ്പിട്ടു വീര്പ്പിട്ടു പാടും
താരകളെ, കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! ഇന്നിതിന്‍ ചിത്തരഹസ്യ
മെന്തറിഞ്ഞു ഹാ, ദൂരസ്ഥര്‍ നിങ്ങള്‍
പാല പൂത്ത പരിമളമെത്തി
പാതിരയെ പുണര്ന്നോഴുകുമ്പോള്‍
മഞ്ഞണിഞ്ഞു മദാലസയായ്
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോള്‍
മന്ദം മന്ദം പൊടിപ്പതായ്‌ കേള്ക്കാം
സ്പന്ദനങ്ങളീ കല്ലറയ്ക്കുള്ളില്‍!
പാട്ട് നിര്ത്തി് ചിറകുമൊതുക്കി
അതൊക്കെയും കേട്ടിരിക്കും ഞങ്ങള്‍!
അത്തുടിപ്പുകളൊന്നിച്ചു ചേര്ന്നിട്ടി
ത്തരമൊരു പല്ലവിയാകും
മണ്ണടിഞ്ഞു ഞാനെന്നാകിലുമിന്നു
മെന്നണുക്കളിലെവമോരോന്നും
ത്വല്‍ പ്രണയസ്മൃതികളുമായ്
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി...!

--സ്പന്ദിക്കുന്ന അസ്ഥിമാടം

0 comments:

Post a Comment

Newer Post Older Post Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger