Showing posts with label മുരുകന്‍ കാട്ടാക്കട. Show all posts
Showing posts with label മുരുകന്‍ കാട്ടാക്കട. Show all posts

Wednesday, 20 July 2016

കണ്ണട- മുരുകന്‍ കാട്ടകട



എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...


രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
കാതുകള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകള്‍ ഉടഞ്ഞ് ചിതറും നാദം
പന്നിവെടി പുക പൊന്തും
തെരുവില്‍പതി കാല്വര കൊള്വത് കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്ന്
ഭീതി കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം

പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം
തറയില്‍ ഒരു ഇലയില്‍ ഒരല്‍പം ചോരയില്‍
കൂനനുറുമ്പിന്‍ തേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നം കരിഞ്ഞു മുഖവും
നീറ്റിയ പിഞ്ചു കരങ്ങള്‍ കാണാം
അരികില്‍ ഷീമ കാരിന്‍ ഉള്ളില്‍
സുഖ ശീതള മൃദുമാരിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പല്‍ നുനവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
പൊടി പാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പായ്‌വതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...

കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കുതി പായാന്‍ മോഹിക്കും പുഴ
വറ്റിവര്‍ണ്‍റ്റത് കിടപ്പത് കാണാ,
വിളയില്ലാ തവള പാടില്ലാ
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
കൂട്ടം കുഴികള്‍ കുപ്പ തറകള്‍

ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
കോതിയുടുക്കുക തിമിര കാഴ്ചകള്‍
സ്ഫടിക സരിതം പോലെ സുകൃതം
കാട് കരിച്ചു മറിഞ്ഞ് ഒഴുകുന്നൊരു
മാവേലി താര കണ്ണും നാം
ക്കൊതിയുടുക്കുക കാഴ്ചകള്‍
ഇടയാന്‍ മുട്ടി വിളിക്കും... കാലം കാക്കുക

എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം


Tuesday, 19 July 2016

ഓണം- മുരുകന്‍ കാട്ടാക്കട


ഓര്‍മ്മയ്ക്ക് പേരാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം

ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ-
ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍
ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍
മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍
ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍
നീര്‍ തെറ്റി കുളിക്കുറുമ്പോണം

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി
കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും
നിലാവിന്‍ ചിരിച്ചന്തമോണം..
മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍
മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍..

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

പൂക്കളും തേനും പഴങ്കണിച്ചന്തവും
കാട്ടിക്കൊതിപ്പിച്ചു സസ്യജാലം
പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍
കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം
കുന്നിളം ചൂടിന്റെ തൂവാല തുന്നി
പതുക്കെ പുറം തലോടി
കോലാഹലങ്ങളില്‍ കോലായിലെ
കളിപ്പന്തിന്റെ താളവും കവടിയോടി

പൂവിന്നു പൂവിന്നു പൂവു തേടി
തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍
പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം..

എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
അന്നെന്നോ വിതച്ചോരു നന്മയോണം..

ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍-
സത്യത്തിളക്കമാണോണം
ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില-
ച്ചുരുളിലെ മധുരം നുണഞ്ഞതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം
ഓര്‍മ്മയ്ക്ക് പേരാണിതോണം..

ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും..
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും,
പൂക്കള്‍ വിളിച്ചില്ല
പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ലാ
കിളിത്തട്ടുമില്ലാ
ഇലയിട്ട് മധുരം വിളമ്പിയില്ല..

എങ്കിലും
ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും..
ഓര്‍മ്മയ്ക്ക് പേരാണിതോണം..
ഓര്‍മ്മയ്ക്ക് പേരാണിതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം
പൂര്‍വ്വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം..

ഓര്‍മ്മയ്ക്ക് പേരാണിതോണം



Older Posts Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger